മൂന്ന് ട്രില്യൻ ഡോളർ വിപണിമൂല്യമുള്ള ലോകത്തിലെ ഏറ്റവും മൂല്യവത്തായ ലിസ്റ്റഡ് കമ്പനിയാണ് മൈക്രോസോഫ്റ്റ് .സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 18% വാർഷിക വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിന് ഉള്ള കമ്പനിയുടെ പ്രതിബദ്ധത സിഇഒ സത്യ നാദെല്ല എടുത്തുപറഞ്ഞു.
AI മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യ മൈക്രോസോഫ്ടിനെ മുൻനിരയിൽ നിർത്തുന്നു. ചാറ്റ് ജിപിടി ബോട്ടിൻ്റെ സൃഷ്ടാവായ ഓപ്പൺഎഐയിൽ ഗണ്യമായ ഓഹരി പങ്കാളിത്തമാണ് മൈക്രോസോഫ്റ്റിനുള്ളത്. ഓപ്പൺഎഐയുമായുള്ള മൈക്രോസോഫ്റ്റ് സഹകരണം മൂലം കോഡിങ്ങിലൂടെ AI കഴിവുകളെ സനയിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
മീറ്റിങ്ങുകൾ സംഗ്രഹിക്കാനും വിവിധ ഡോക്യുമെൻററുകൾ തയ്യാറാക്കാനും കഴിവുള്ള പ്രോഗ്രാമായ കോപൈലറ്റ് മൈക്രോസോഫ്റ്റ് വിഭാവനം ചെയ്തിട്ടുണ്ട്. എന്നാൽ അടുത്തിടെ ന്യൂയോർക്ക് ടൈംസ് പകർപ്പവകാശ ലംഘനം ആരോപിച്ച് ഓപ്പൺ AI , മൈക്രോസോഫ്റ്റ് എന്നിവർ ക്കെതിരെ ഒരു കേസ് ഫയൽ ചെയ്തിരുന്നു. ബില്യൺ കണക്കിന് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്.