സിംബയോസിസ് ഫിലിം ഫെസ്റ്റിവലിൽ അമിതാഭ് ബച്ചൻ ദക്ഷിണേന്ത്യൻ ഇന്ത്യൻ സിനിമകളുടെ പ്രാധാന്യം ഊന്നി പറഞ്ഞു

പൂനെയിൽ നടന്ന സിംബയോസിസ് ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് മെഗാസ്റ്റാർ അമിതാബച്ചന്റെ ചിന്താദ്ദീപകമായ പ്രസംഗം. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സിനിമാ വ്യവസായം നേരിടുന്ന ആരോപണങ്ങൾ ബച്ചൻ ഉയർത്തി കാട്ടി. രാജ്യത്തിൻറെ ധാർമികത, മനോഭാവം എന്നിവ മാറ്റുന്നതിന് സിനിമാ വ്യവസായം ഉത്തരവാദികൾ ആണെന്ന് തരത്തിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.

തൻറെ പിതാവും പ്രശസ്ത കവിയുമായ ഹരിവംശരായി ബച്ചനെ അനുസ്മരിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ അർത്ഥവത്തായ കഥകൾ അവതരിപ്പിക്കാനുള്ള സിനിമയുടെ അന്തർലീനമായ ശക്തി അദ്ദേഹം ഒന്നിപ്പറയുകയും ചെയ്തു.

മലയാളം തമിഴ് സിനിമകളെയും അവയുടെ ആധികാരികതയെയും ബച്ചൻ പ്രശംസിച്ചു. എന്നാൽ ദക്ഷിണേന്ത്യൻ സിനിമ ഹിന്ദി ചലച്ചിത്ര വ്യവസായത്തെ മറികടക്കുന്നു എന്ന ധാരണയെ അദ്ദേഹം തള്ളിക്കളഞ്ഞു. ഫിലിം ഉപയോഗിച്ച് സിനിമ ചെയ്തിരുന്നപ്പോൾ ഉണ്ടായ പരിമിതികളെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു അതിനോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ഫേക്ക് മാപ്പിംഗ് സാങ്കേതികവിദ്യ സാങ്കേതികവിദ്യയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.