മലയ്ക്കോട്ടെ വാലിബൻ മികച്ച സിനിമയാണെന്ന് അനുരാഗ് കശ്യപ് . അങ്കമാലി ഡയറീസ്, ഈ.മ.യൗ പോലത്തെയോ സിനിമയല്ല മലയ്ക്കോട്ടെ വാലിബൻ എന്നും സ്ക്രീനിൽ തനിക്ക് മോഹൻലാൽ മാജിക്കും എൽജെപിയുടെ മികവും കാണാൻ സാധിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മോഹൻലാലിനെ ഈ രീതിയിൽ കാണാൻ ആഗ്രഹിക്കാതെ വന്നവരാണ് നിരാശപ്പെട്ടത്. നെഗറ്റീവ് നിരൂപണവും, ഹേറ്റ് ക്യാമ്പയിനും കൊണ്ട് ഒരു നല്ല സിനിമയെ നശിപ്പിക്കാൻ ആവില്ല എന്നും എല്ലാവരും സമൂഹമാധ്യമങ്ങൾ വഴി സിനിമ നിരൂപണം ചെയ്യുന്നവരാണ്. എന്നാൽ മികച്ച ചലച്ചിത്രനിരൂപകരുടെ അഭിപ്രായം മാത്രമേ താൻ മണിക്കാറുള്ളു എന്നും, ബാക്കിയുള്ളവരെല്ലാം സിനിമാനിരൂപകരല്ല അവർ സ്വന്തം അഭിപ്രായം മാത്രമാണ് പറയുന്നത് എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മുൻവിധിയോടെ സിനിമയ്ക്ക് പോകുന്നതാണ് പ്രശ്നം. താൻ സിനിമയ്ക്ക് പോയത് സംവിധായകൻ എന്താണ് ഒരുക്കി വെച്ചിരിക്കുന്നത് അത് കാണാനും ആസ്വദിക്കാനും ആണ്. നിങ്ങൾ ഒരാളുടെ വീട്ടിൽ ചെല്ലുമ്പോൾ സാമ്പാറും മസാല ദോശയും അവർ നിങ്ങൾക്ക് കഴിക്കാൻ തരുമ്പോൾ ഞാൻ ബീഫ് ആണ് പ്രതീക്ഷിച്ചത് എന്ന് പറയുന്നതുപോലെയാണ് ഇക്കാര്യങ്ങൾ